Author & Novelist

Stories that inspire progress

Featured Publications & Milestones

Dive into the catalog of works, media appearances, and reader stories that define Dr. Faizal Khan’s authorial voice.

2022-05-05

റിന്യൂവബിൾ എനർജിയെ കുറിച് ഡോ എം എസ് ഫൈസൽ ഖാന്റെ സംവാദം

Anakha Prasad 2022-04-28

വായനക്കാരുടെ മനസ്സിൽ തന്റെ തൂലികയിലൂടെ വേറിട്ടൊരു വ്യക്തി വൈഭവം കാഴ്ചവെച്ച ഫൈസൽ ഖാൻ സാറിന്റെ നോവലാണ് “തവിട്ടു നിറമുള്ള പക്ഷി”.

വായനക്കാരുടെ മനസ്സിൽ തന്റെ തൂലികയിലൂടെ വേറിട്ടൊരു വ്യക്തി വൈഭവം കാഴ്ചവെച്ച ഫൈസൽ ഖാൻ സാറിന്റെ നോവലാണ് “തവിട്ടു നിറമുള്ള പക്ഷി”. അദ്ദേഹത്തിന്റെ ആദ്യ നോവലായ "സ്വപ്ന വ്യാപാരി"യിലൂടെ വായനക്കാരുടെ ഹൃദയത്തിൽ പെട്ടന്നു ഇടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. അർദ്ധവതമായ സന്ദേശങ്ങൾ ഉൾകൊള്ളുന്നതാനണ് അദ്ദേഹത്തിന്റെ രചനകൾ. അദ്ദേഹത്തിന്റെ തന്നെ പുതിയ നോവലാണ് "തവിട്ടു നിറമുള്ള പക്ഷി".

View publication
Amana 2022-04-28

മനുഷ്യജീവിതമായി ബന്ധപെട്ടു വലരെ മനോഹരമായി എഴുത്തിയിരിക്കുന്ന രചനയാണ് "തവിട്ടു നിറമുള്ള പക്ഷി"

View publication
Hazna 2022-04-28

മനോഹരമായ, വായനക്കരെ ഇരുത്തി ചിന്തിപ്പിക്കുന്ന അർദ്ധപൂർണമായ നോവൽ ആണ് "തവിട്ടു നിറമുള്ള പക്ഷി"

View publication
2022-04-28

തവിട്ടു നിറമുള്ള പക്ഷി, വളരേ അർത്ഥവത്തും മനോഹരവുമായ നോവൽ

View publication
Prakruthi R Karun 2022-04-28

എം എസ് ഫൈസൽഖാൻ രചിച്ച "തവിട്ടു നിറമുള്ള പക്ഷി" എന്ന പുസ്തകം വായിച്ചു എന്നോർക്കു മ്പോൾ മനസ്സിൽ ഒരു സംതൃപ്തി.

പുസ്തകദിനത്തിൽ പുസ്തകങ്ങൾ കൈമാറി കെ.എസ്.ആർ.ടി.സി.ബജറ്റ് ടൂറിസം യാത്ര
iKerala 2022-04-23

പുസ്തകദിനത്തിൽ പുസ്തകങ്ങൾ കൈമാറി കെ.എസ്.ആർ.ടി.സി.ബജറ്റ് ടൂറിസം യാത്ര

അക്ഷരാർത്ഥത്തിൽ യാത്രക്കാർക്കും നാട്ടുകാർക്കും നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം വിഭാഗത്തിന്റെ പുസ്തകദിനത്തിലെ കപ്പൽ യാത്ര പുത്തൻ അനുഭവമായി മാറി. നെയ്യാറ്റിൻകര ബസ് സ്റ്റാന്റിൽ നിന്നും പ്രത്യേകം ക്രമീകരിച്ച രണ്ട് എ.സി. ബസുകളിൽ ആരംഭിച്ച കൊച്ചിയിലേക്കുള്ള കപ്പൽ യാത്ര നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽഖാൻ ഉദ്ഘാടനം ചെയ്തു.

View publication
തവിട്ടു നിറമുള്ള പക്ഷി'യുടെ ആസ്വാദക 
പുനർവായന സന്ധ്യക്ക്‌  സുഗന്ധമേകിയ 
സാംസ്കാരിക കൂട്ടായ്മയായി മാറി.
2022-04-09

തവിട്ടു നിറമുള്ള പക്ഷി'യുടെ ആസ്വാദക പുനർവായന സന്ധ്യക്ക്‌ സുഗന്ധമേകിയ സാംസ്കാരിക കൂട്ടായ്മയായി മാറി.

സ്വദേശാഭിമാനി ബുക്ക്സ് പുസ്തക ചർച്ചയുടെ ഭാഗമായി സംഘടിപ്പിച്ച നിംസ് എം ഡി ശ്രി എം എസ് ഫൈസൽ ഖാന്റ 'തവിട്ടു നിറമുള്ള പക്ഷി'യുടെ ആസ്വാദക പുനർവായന സന്ധ്യക്ക്‌ സുഗന്ധമേകിയ സാംസ്കാരിക കൂട്ടായ്മയായി മാറി. 'തവിട്ടു നിറമുള്ള പക്ഷി'യുടെ ആസ്വാദന ചർച്ച കോവിഡ് മഹാരോഗ ഭീതി മൂലം നേരെത്തെ മാറ്റി വെച്ചതായിരുന്നു. ഗ്രന്ഥകാരൻ ശ്രി. എം എസ് ഫൈസൽ ഖാൻ പഠിച്ചു വളർന്ന ഊരൂട്ടുകാല ഗവണ്മെന്റ് എം. ടി. ഹൈസ്‍കൂൾ മുറ്റത്തു സാംസ്കാരിക പ്രവർത്തകർ ഒത്തുകൂടിയായിരുന്നു പുസ്തകത്തിന്റെ പുനർവായനയും ആസ്വാദന ചർച്ചയും സംഘടിപ്പിച്ചത്. എഴുത്തു വഴികളിൽ സുതാര്യവും ലളിത പൂര്ണവുമായ ഭാഷാ പ്രയോഗങ്ങളിലൂടെ 'തവിട്ടു നിറമുള്ള പക്ഷി' മാനവികതയുടെ പ്രകാശ സൗന്ദര്യം അനുഭവവേദ്യമാക്കുന്നതായി കൂട്ടയ്മയിൽ പങ്കെടുത്ത പ്രമുഖർ അഭിപ്രായപ്പെടുകയുണ്ടായി. സോദ്ദേശ സാഹിത്യം നേർത്തു നേർത്തു ഇല്ലാതാവുകയും നന്മയുടെ ഗാഥകൾ ശോഷിച്ചു പോകുകയും ചെയ്യുന്ന ഈ കാലത്ത് 'തവിട്ടു നിറമുള്ള പക്ഷി' ജീവിത മഹത്വത്തെ ഉത്‌ഘോഷിക്കുന്ന മഹനീയ പാഠമാണെന്നും ആസ്വാദക കൂട്ടയ്മയിലെ സാഹിത്യ പ്രവർത്തകർ അടിവരയിടുകയുണ്ടായി. മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന സാഹിത്യ ദൗത്യം 'തവിട്ടു നിറമുള്ള പക്ഷി'യിലൂടെ ശ്രി. എം. എസ്. ഫൈസൽ ഖാൻ നിറവേറ്റിയതായി ചടങ്ങുത്‌ഘാടനം ചെയ്ത എസ്. ഐ. ഇ. ടി. ഡയറക്ടർ ശ്രി.ബി അബുരാജ് അഭിപ്രായപ്പെട്ടു. എന്തിന്റെയും അടിസ്ഥാനം ജീവിതമാണ്എന്ന സന്ദേശം ശ്രി. എം. എസ്. ഫൈസൽ ഖാൻ തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തുകയാണ്, അദ്ദേഹം പറഞ്ഞു. ഈ കൂട്ടായ്‌മയുടെ കാരണ ഭൂതനായ ശ്രി. എം. എസ്. ഫൈസൽ ഖാൻ തിന്മകളെ മാറ്റിനിർത്തി നന്മകൾക്ക് വഴിതെളിക്കുകയാണെന്നും മരണം നമുക്കരികിലെത്തുമ്പോഴാണ് ജീവിതത്തിന്റെ സൗന്ദര്യത്തെ കുറിച്ച് ബോധവാന്മാരാകുന്നതെന്നും തന്റെ ഗ്രന്ഥത്തിലൂടെ ശ്രി. എം. എസ്. ഫൈസൽ ഖാൻ വരച്ചു കിട്ടിയതായി പുസ്തക നിരൂപണം നടത്തിയ ഡോക്ടർ ബെറ്റി മോൾ മാത്യു ചൂണ്ടിക്കാട്ടി. നേർവഴിയിൽ കഥപറയുന്ന പുസ്തകം കരുണയുടെയും സ്നേഹത്തിന്റെയും ആഴത്തെ സമ്മാനിക്കുന്നതായും അവർ പറഞ്ഞു. ഭാവനകളെ ഭാഷയാക്കാനുള്ള അപൂർവ്വമായ കഴിവാണ് പുസ്തകത്തിലൂടെ ശ്രി. എം. എസ്. ഫൈസൽ ഖാൻ നിർവ്വഹിച്ചതെന്ന് ആസ്വാദന ചർച്ചയിൽ പങ്കെടുത്ത രചന വേലപ്പൻ നായർ അഭിപ്രായപ്പെട്ടു. സാഹിത്യങ്ങളുടെ ഒരു കൊളാഷ് കാണപ്പെട്ടകൃതി 'ഖസാക്കിന്റെ ഇതിഹാസം' വായിച്ച അനുഭോതിയാണ് നൽകുന്നതെന്നു അദ്ദേഹം പറഞ്ഞു. നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ ശ്രി പി. കെ രാജ് മോഹൻ അധ്യക്ഷത വഹിച്ചു. മണികണ്ഠൻ മണലൂർ, കെ കെ ഷിബു, ദീപ മണികണ്ഠൻ, എം ആർ അനിൽ രാജ്, തലയിൽ പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. പുസ്തകത്തിന്റെ പ്രസാധനത്തിന് പ്രവർത്തിച്ചവരെ ചടങ്ങിൽ ആദരിച്ചു. അഡ്വക്കറ്റ് വിനോദ് സെൻ സ്വാഗതവും ഗ്രന്ഥകാരൻ ശ്രി. എം. എസ്. ഫൈസൽ ഖാൻ മറുപടി പ്രസംഗവും നടത്തി. ജീവിതത്തിലെ ഒരു കാലഘട്ടത്തിലെ മറയ്ക്കാനാവാത്ത അനുഭവ സാക്ഷ്യങ്ങളാണ് വളരെ ലളിതമായ ഭാഷയിൽ നോവലെഴുതാൻ പ്രേരിപ്പിച്ചതെന്നും സങ്കീര്ണതകളൊഴിവാക്കി ഭാഷാലാളിത്യം ഉപയോഗിക്കാനുള്ള ഒരു എളിയ ശ്രമത്തിന്റെ ഭാഗമായിരുന്നു കൃതിയെന്നും ഗ്രന്ഥകാരൻ ശ്രി. എം. എസ്. ഫൈസൽ ഖാൻ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
View publication
സുകുമാരിയമ്മ പറഞ്ഞു-'മരിച്ചാലും എന്‍റെ ഹൃദയം മമ്മൂസ് മമ്മൂസ് എന്ന് മിടിച്ച് കൊണ്ടേയിരിക്കും' | Madhyamam  നിംസ് ഹാർട്ട് ഫൗണ്ടേഷന്‍റെ 'ഹാർട്ട് ടൂ ഹാർട്ട്​' എന്ന പേരും ലോഗോയും സമ്മാനിച്ചത്​ മമ്മൂട്ടി
Madhyamam 2021-09-08

സുകുമാരിയമ്മ പറഞ്ഞു-'മരിച്ചാലും എന്‍റെ ഹൃദയം മമ്മൂസ് മമ്മൂസ് എന്ന് മിടിച്ച് കൊണ്ടേയിരിക്കും' | MADHYAMAM നിംസ് ഹാർട്ട് ഫൗണ്ടേഷന്‍റെ 'ഹാർട്ട് ടൂ ഹാർട്ട്​' എന്ന പേരും ലോഗോയും സമ്മാനിച്ചത്​ മമ്മൂട്ടി

മമ്മൂക്ക ഒരുപാട് പുതുമുഖ നടന്മാർക്കും സംവിധായർക്കുമെല്ലാം ബ്രേക്ക് കൊടുത്തിട്ടുണ്ട്. എന്നാൽ അഭിമാനത്തോടെ പറയട്ടെ, ഒരു സംരംഭകന് അദ്ദേഹം ബ്രേക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അത് എനിക്ക് മാത്രമാണ്. നഗരത്തിൽ നിന്ന് മാറി ഗ്രാമത്തിൽ സൗജന്യ ശസ്‌ത്രക്രിയ നടത്താമെന്ന ഒരു 26കാരന്‍റെ സ്വപ്‌നമാണ് അദ്ദേഹത്തെ ആകർഷിച്ചത്.

View publication
തവിട്ടു നിറമുള്ള പക്ഷി
NIMS 2021-06-30

തവിട്ടു നിറമുള്ള പക്ഷി

View publication
Swapna vyaparam
NIMS 2020-04-20

SWAPNA VYAPARAM

The first business novel in Malayalam..

ആരും കടന്നുചെന്നിട്ടില്ലാത്ത വ്യവസായലോകത്തേക്കുള്ള വിസ്മയിപ്പിക്കുന്ന നോട്ടമാണ് ഫൈസല്‍ ഖാന്റെ ആദ്യ നോവലായ സ്വപ്‌നവ്യാപാരം. രസിപ്പിക്കുന്ന അത്രതന്നെ ഈ നോവല്‍ അറിവു തരികയും ചെയ്യുന്നു. ശ്രദ്ധേയമായ കഥാതന്തുവും യഥാതഥമായ ഇതിവൃത്തവും കഥാപാത്രങ്ങളും ബിസിനസ്സിലെ സാമാന്യജ്ഞാനത്തോടെയുള്ള ഉള്‍ക്കാഴ്ചയുമുള്ള ഈ പുസ്തകം സ്വാഗതാര്‍ഹമായ ഒരു മുതല്‍ക്കൂട്ടാണ്– ശശി തരൂര്‍

വ്യക്തിജീവിതത്തില്‍ ആര്‍ജിച്ച അനുഭവസമ്പത്തും പ്രതിഭാവിലാസവും ഭാവികേരളത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും സമന്വയിപ്പിച്ച് രചിക്കപ്പെട്ട സ്വപ്‌നവ്യാപാരം എന്ന നോവലിലൂടെ നാളെയുടെ എഴുത്തിനെയും എഴുത്തുകാരനെയുമാണ് നാം ദര്‍ശിക്കുന്നത്.– ഡോ. ജോര്‍ജ് ഓണക്കൂര്‍

View publication
പ്രിയ മധുപാൽ ചേട്ടന്
NIMS 2021-04-04

പ്രിയ മധുപാൽ ചേട്ടന്

View publication
NIMS 2011-10-03

CITY CELEBRATES GANDHI JAYANTHI, FAIZAL KHAN SPOKES AT VJT HALL- NEWS 18

View publication
NIMS 2011-01-06

FAIZAL KHAN ATTENDED GANDHI UTSAV TO CONCLUDE ON JANUARY 10 - INDIAN EXPRESS

View publication
NIMS 2013-05-01

LET COUNTRY EMULATE KERALA’S INITIATIVE ON SREE NARAYANA GURU;SAYS L.K.ADVANI. - HAINDAVAKERALAM

View publication
NIMS 2013-10-02

GANDHI SMARAK NIDHI, IN COLLABORATION WITH THE NIMS MEDICITY - INDIAN EXPRESS

View publication
ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ,സാങ്കേതിക മേഖലകളിൽ കുതിച്ചുചാട്ടം
NIMS 2020-05-15

ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ,സാങ്കേതിക മേഖലകളിൽ കുതിച്ചുചാട്ടം

View publication
ഒരുപക്ഷത്ത് മനുഷ്യനും മറുപക്ഷത്ത് കോവിഡും
NIMS 2020-05-15

ഒരുപക്ഷത്ത് മനുഷ്യനും മറുപക്ഷത്ത് കോവിഡും

View publication
എൻ്റെ  കുടുംബത്തിലെ മൂത്ത മകനാണ് മമ്മൂസ് എന്ന് എപ്പോഴും ചേച്ചി പറയുമായിരുന്നു
NIMS 2020-05-26

എൻ്റെ കുടുംബത്തിലെ മൂത്ത മകനാണ് മമ്മൂസ് എന്ന് എപ്പോഴും ചേച്ചി പറയുമായിരുന്നു

View publication
കേരള കൗമുദി ആർട്ടിക്കിൾ - വലിയ സ്വപ്നങ്ങളുടെ ഉറവിടം
NIMS 2020-04-20

കേരള കൗമുദി ആർട്ടിക്കിൾ - വലിയ സ്വപ്നങ്ങളുടെ ഉറവിടം

കൊവി‌ഡ് 19 പടര്‍ന്നു തുടങ്ങിയപ്പോള്‍ രോഗം സ്ഥിരികരിക്കാന്‍ നമ്മള്‍ ആശ്രയിച്ചിരുന്നത് പൂനെയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിനെയായിരുന്നു. പക്ഷെ,​ കൊവിഡ് 19 ഉള്‍പ്പെടെ വൈറസ് രോഗങ്ങള്‍ പരിശോധിച്ച്‌ കണ്ടെത്താനുള്ള സംവിധാനങ്ങള്‍ നെയ്യാറ്റിന്‍കരയിലെ നിംസ് മെഡിസിറ്റിയിലുണ്ടായിരുന്നു! സംസ്ഥാനത്തെ ആദ്യ ഹ്യൂമന്‍ ജെനറ്റിക് ആന്‍‌ഡ് മോളിക്യൂലാര്‍ ബയോളജി ലാബ് 'നിംസി'ല്‍ സജ്ജമായിരുന്നു. എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ കിട്ടാത്തതു കാരണമാണ് ലാബില്‍ പരിശോധന നടത്താന്‍ കഴിയാതെ പോയത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഒരിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിക്കുകയും ചെയ്തു.

ജനിതക ഘടന,​ ഡി.എന്‍.എ,​ ആര്‍.എന്‍.എ സ്വീക്വന്‍സിംഗ്,​ വൈറസിന്റെ സാനിധ്യം,​ ഘടന എന്നിവയൊക്കെ കണ്ടെത്താന്‍ ശേഷിയുള്ള ലാബില്‍ ഉപകരണങ്ങളെല്ലാം എത്തിച്ചത് അമേരിക്കയില്‍ നിന്ന്. 2017 ല്‍ തുടങ്ങി,​ ആറു മാസം മുമ്ബാണ് പൂര്‍ത്തിയാക്കിയത്.

ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഇടപെടലിന്റെ ഫലമായി ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധര്‍ ഉടന്‍ തന്നെ 'നിംസി'ല്‍ എത്തുമെന്ന് അറിയിപ്പു ലഭിച്ചതായി നിംസ് മെഡിസിറ്റി എം.ഡിയും തമിഴ്നാട് നൂറുല്‍ ഇസ്ലാം സര്‍വകലാശാലാ പ്രോ- ചാന്‍സലറുമായ ഫെസല്‍ഖാന്‍ പറഞ്ഞു.കേരളത്തിലെ ആദ്യത്തെ ഹ്യൂമന്‍ ജെനറ്റിക് ആന്റ് മോളിക്യൂലാര്‍ ബയോളജി ലാബ് സ്ഥിതി ചെയ്യുന്നത് എവിടെ എന്നൊരു ചോദ്യം ഈയിടെ പി.എസ്.സിയുടെ ഒരു മത്സര പരീക്ഷയിലുണ്ടായിരുന്നു. ഓപ്ഷനുകളില്‍ ശരിയുത്തരം തിരുവനന്തപുരം എന്നായിരുന്നു. കുറച്ചു കൂടി ശരിയാക്കിയാല്‍ അത് നെയ്യാറ്റിന്‍കരയിലെ നിംസ് മെഡിസിറ്റി എന്നു പറയാം.

പ്രതിദിനം 200 പേരുടെ സാമ്ബിളുകള്‍ പരിശോധിക്കാനാകും. നാലു മണിക്കൂറിനുള്ളില്‍ ഫലം. ജനിതക ഘടനയെക്കുറിച്ച്‌ പഠിക്കാനും പാരമ്ബര്യ രോഗങ്ങളുടെ ജീനുകള്‍ എപ്പോഴാണ് ശരീരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതെന്ന് മുന്‍കൂട്ടി അറിയാനും അതനുസരിച്ച്‌ ചികിത്സ ആരംഭിക്കാനും കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം. ലാബുമായി ബന്ധപ്പെട്ട് കേരള അക്കാഡമി ഒഫ് സ്കില്‍ എക്സലന്‍സില്‍ ബയോടെക്നോളജി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ ഒരു പദ്ധതി സമര്‍പ്പിച്ചിരുന്നു. ഒരു വര്‍ഷത്തോളം അത് ഫയലില്‍ വച്ചിട്ട് അവസാനം പറ്റില്ലെന്നു പറഞ്ഞു. അതു നടന്നിരുന്നെങ്കില്‍ കുറേപ്പര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയുമായിരുന്നുവെന്ന് ഫൈസ‌ല്‍ഖാന്‍ പറഞ്ഞു.

View publication
ഇന്ന് മാർച്ച് 26. മലയാളത്തിന്റെ പ്രിയ നടി പദ്മശ്രീ സുകുമാരി ചേച്ചി നമ്മെ വിട്ടു പോയ ദിവസം . കഴിഞ്ഞ 7 വർഷങ്ങൾക്കു മുമ്പ് ഈ ദിവസമാണ് ഞാൻ ചേച്ചിയെ അവസാനമായി കണ്ടതും .
NIMS 2020-03-26

ഇന്ന് മാർച്ച് 26. മലയാളത്തിന്റെ പ്രിയ നടി പദ്മശ്രീ സുകുമാരി ചേച്ചി നമ്മെ വിട്ടു പോയ ദിവസം . കഴിഞ്ഞ 7 വർഷങ്ങൾക്കു മുമ്പ് ഈ ദിവസമാണ് ഞാൻ ചേച്ചിയെ അവസാനമായി കണ്ടതും .

പദ്മശ്രീ മമ്മൂട്ടിയും നിംസ് ഹാർട്ട് ഫൗണ്ടേഷനും സംയുക്തമായുള്ള സൗജന്യ ഹ്യദയ ശസ്ത്രക്രിയ ഹാർട്ടു - ടു - ഹാർട്ട് പദ്ധതിയിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ തുടങ്ങിയ കാലം . ഒരു ദിവസം ഒരു അപ്രതിക്ഷിതമായ ഒരു കോൾ വന്നു ....369 ൽ എൻഡുചെയ്യുന്ന നംബർ ..... അതെ മമ്മുക്കയായിരുന്നു സുകുമാരി ചേച്ചി വരുന്നുണ്ടെന്നും കൃത്യമായി പരിശോധിക്കണമെന്നായിരുന്നു. അതിൻ്റെ വിവരം പറയണമെന്നും പറഞ്ഞു .ഒരു നിമിഷം രണ്ടുലഡു പൊട്ടിയതുപോലെ .. കാരണം മമ്മുക്ക എന്നെ വിളിച്ചുവെന്നതും രണ്ടാമത്തേത് എനിക്ക് ധൈര്യമായി തിരിച്ചുവിളിക്ാമെന്നുള്ളതും .. പിറ്റെ ദിവസം തന്നെ സുകുമാരി ചേച്ചി നിംസിലെത്തി പരിശോധന ആരംഭിച്ചു .ഗുരുതരമാണെന്നും അടിയന്തരമായി വളരെ സങ്കീർണമായ Complex ആൻജിയോപ്ലാസ്റ്റി വേണമെന്നും ഡോക്ടർ പറയുകയുണ്ടായി . ഞാൻ ഈ വിവരംചേച്ചിയുട മകൻ ഡോ.സുരേഷിനെ അറിയിച്ചു. അപ്പോഴേക്കും ചേച്ചി മമ്മുക്ക യെ വിളിച്ച് കാര്യം പറഞ്ഞിരുന്നു . രണ്ടു പേരുടേയും സമ്മതത്തിൽ ഡോ .മധുശ്രീധരൻ ആ റിസ്ക് ഏറ്റെടുത്തു .ആ ശസ്ത്രക്രിയ വിജയകരമായി. അവിടെ നിന്നും ചായങ്ങളും ,വേഷപകർച്ചകളൊന്നുമില്ലാത്ത സുകുമാരി ചേച്ചിയെ എനിക്കു ലഭിച്ചു . ഈശ്വരവിശ്വാസവും,ഭക്തിയും , സഹപ്രവർത്തകരോടുള്ള സ്നേഹവും , കരുതലും ,വാത്സല്യവുമെല്ലാം നിറഞ്ഞ വ്യക്തിത്വമായിരുന്നു ചേച്ചി . ഓരോ ചെക്കപ്പിനു വരുമ്പോഴും മധുര പലഹാരങ്ങൾ കൊണ്ടുവരും . പരിചരിക്കുന്ന സ്റ്റാഫുകൾക്കും കരുതും .ഹ്യദയത്തിൻ്റെ പ്രവർത്തനം വീണ്ടും മോശമായതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി .കുറച്ചു നാൾ ചേച്ചി നിംസിൽ തന്നെയായിരുന്നു .സമയം കിട്ടുമ്പോഴെക്കെ ഞാൻ റൂമിൽ പോകും. ഓരോ ലൊക്കേഷനും ,ഷൂട്ടിങ് അനുഭവങ്ങളും , വിശേഷങ്ങളുമെല്ലാം ചേച്ചി പറയുമായിരുന്നു . ഒരു ദിവസം പോയപ്പോഴേക്കും ചേച്ചി ഫോൺ തന്നിട്ടു പറഞ്ഞു സംസാരിക്കാൻ ...... മറ്റാരുമല്ല തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയായിരുന്നു .അങ്ങനെ എനിക്ക് പുരട്ചി തലൈവിയുമായും സംസാരിക്കുവാൻ പറ്റി. സഹപ്രവർത്തകരുടെഉന്നതിക്കു വേണ്ടി പ്രാർത്ഥിക്കുന്ന , ശുദ്ധജലം ഒട്ടുംപാഴാക്കാത്ത (വീട്ടിൽ കുപ്പിവെള്ള ബോട്ടിലുകളുടെ വലിയ ശേഖരം തന്നെയുണ്ട്) വ്യക്തിത്വം .. .... അതെ മമ്മുക്കയായിരുന്നത്.

പതിവില്ലാതെ എന്റെ ഫോൺ വെളുപ്പിന് ബെല്ലടിക്കുന്നു .. ചേച്ചിയുടെ മിസ്ഡ് കോൾ ആയിരുന്നു .ഞാൻ തിരികെ വിളിച്ചു .പ്രാർത്ഥനാമുറിയിലെ വിളക്കിൽ നിന്നും തീ പടർന്നു പിടിച്ചെന്നായിരുന്നു ... ഞാൻ സുരേഷേട്ടനോട് (മകൻ)സംസാരിച്ചപ്പോൾ ആശുപത്രിയിൽ പോകുവാൻ വിസമ്മതിക്കുന്നുവെന്ന് .. ഫോൺ കട്ട് ചെയ്ത് ഞാൻ മമ്മൂക്ക യെ വിളിച്ചു .ഈ ലോകത്ത് മമ്മുക്ക പറഞ്ഞാൽ മാത്രമേ ചേച്ചി കേൾക്കുകയുള്ളു . മമ്മുക്കയുടെ ശാസനയെ തുടർന്നാണ് ചേച്ചി ചികിത്സക്കു സഹകരിച്ചത് . പൊള്ളലിൻ്റെ ശതമാനവും ,പ്രതിരോധശേഷി കുറവുമെല്ലാം നില വഷളായി തുടങ്ങി .. ഓരോ മണിക്കൂർ ഇടവിട്ട് മമ്മൂക്ക വിവരം തിരക്കിയിരുന്നു .... അങ്ങനെ എഴു വർഷം മുമ്പുള്ള ഈ നാളിൽ ചേച്ചി നമ്മെ വിട്ടു പോയി .. യാദൃച്ചികമായ പരിചയപ്പെടലിൽ തുടങ്ങി വലിയൊരു ആത്മബന്ധത്തിൻ്റെ അനുഭവമാണ് എനിക്ക് സുകുമാരി ചേച്ചിയെ പറ്റി ഓർക്കുമ്പോൾ .... നന്ദി മമ്മൂക്ക

എന്റെ കുടുംബത്തിലെ മൂത്ത മകനാണ് മമ്മൂസ് എന്ന് എപ്പോഴുംചേച്ചി പറയുമായിരുന്നു ... അതായിരിക്കാം ആ അമ്മ അവസാനവും ആ മൂത്ത മകനെ അനുസരിച്ചത് .

View publication